Tuesday, 8 May 2018



1963 -ൽ ഇരുപത്തി ഒന്നാം വയസ്സിൽ മോട്ടോർ ന്യുറോൺ രോഗം സ്ഥിരീകരിക്കപ്പെടുമ്പോൾ, രണ്ടു വര്ഷം കൂടി മാത്രമേ ഹോക്കിങ് ജീവിക്കൂ എന്നാണു ഡോക്ടർമാർ വിധിയെഴുതിയത്. വിവരമറിഞ്ഞ അദ്ദേഹം വളരെയധികം ദുഃഖിതനായി.അക്കാലത്തെ തന്റെ ചിന്തകൾ ഹോക്കിങ് കുറിച്ചു:-"ഇതൊരിക്കലും നീതിയല്ല.എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? ജീവിതം അവസാനിച്ചു എന്നാണു ഞാൻ കരുതിയത്..."(1)

എന്നാൽ പ്രതീക്ഷിച്ചതിനു വിരുദ്ധമാണ് സംഭവിച്ചത്. അനേകം ശാസ്ത്ര നേട്ടങ്ങളുടെ വേദിയായി അദ്ദേഹത്തിന്റെ ജീവിതം പിന്നെയും തുടർന്നു . ഇതിനിടയിൽ 1985-ൽ ഒരിക്കൽ കൂടി ദുരന്തം സംഭവിച്ചു. ജനീവയിലേക്കുള്ള യാത്രക്കിടയിൽ ഹോക്കിങ്ങിനു ന്യുമോണിയ പിടിപെട്ടു. ശ്വസനം നില നിർത്താൻ വേണ്ടി കഴുത്തിൽ ദ്വാരം ഉണ്ടാക്കാൻ ഡോക്ടർമാർ നിർബന്ധിതരായി. ഇതുവഴി അദ്ധേഹത്തിന്റെ  സംസാര ശേഷി പൂർണമായും നഷ്ടപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ ഇച്ചാശക്തിക്കു പരിക്കേൽപ്പിക്കാൻ അതൊന്നും പര്യാപ്തമായില്ല.ഹോക്കിങ് തന്റെ ശാസ്‌ത്ര സപര്യ തുടർന്നു. 1988 ൽ '' സമയത്തിന്റെ സംപ്ഷിപ്ത ചരിത്രം'' (A Brief History of Time)എന്ന ആദ്യ കൃതി പ്രസിദ്ധീകൃതമായി. 35 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ കൃതിയുടെ പത്തു മില്യൺ പ്രതികളാണ് വിറ്റഴിഞ്ഞത്.(2)

കടുത്ത വെല്ലുവിളികളോടൊപ്പം, കൈവരിച്ച വലിയ നേട്ടങ്ങൾ കാരണം ഹോക്കിങ്- മരണത്തിനു മുമ്പും, ശേഷവും- ഒരു മാധ്യമ ബിംബമായി തുടർന്നു.
വീൽ ചെയറിലിരുന്നു കൊണ്ട് നക്ഷത്രങ്ങളെ കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രജ്ഞനോട് ആർക്കാണ് ആരാധന തോന്നാതിരിക്കുക ? ഹോക്കിങ്ങിന്റെ ജീവിതം നിരവധി പുസ്തകങ്ങൾക്കും,കലാ സൃഷ്ടികൾക്കും  പ്രമേയമായി.ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് " സർവ സംഗതികളുടെയും സിദ്ധാന്തം'' (The Theory of Everything) എന്ന ചലച്ചിത്രം. ഹോക്കിങ്ങിന്റെ ആദ്യകാല ജീവിതമാണ് ഇതിലെ പ്രമേയം.സിനിമയിലെ അഭിനയത്തിന് എഡ്ഡീ റെഡ്മെയിന് ഓസ്കാർ പുരസ്കാരവും ലഭിച്ചു.

ഹോക്കിങ്ങിന്റെ ജീവിതം നിരവധി ശാസ്ത്ര നേട്ടങ്ങൾകൊണ്ട് വേറിട്ട് നിൽക്കുന്നു.സിംഗുലാരിറ്റി സംബന്ധിച്ച സിദ്ധാന്തത്തിൽ തുടങ്ങിയ ആ സഞ്ചാരം, തമോ ഗര്‍ത്തങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ മുന്നോട്ടു വച്ചു.പ്രപഞ്ച വികാസം,പ്രാഥമിക പ്രപഞ്ച സ്ഥിതി തുടങ്ങിയവ സംബന്ധിച്ച അദ്ദേഹത്തിന്‍റെ നിഗമനങ്ങളും എടുത്തു പറയേണ്ടവയാണ്. എന്നാല്‍ ഹോകിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയെന്താണ്? കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഭൗതിക ശാസ്ത്ര ഗവേഷകനായ ഷീന്‍ കാരലിന്റെ ( Sean M. Carrol) അഭിപ്രായം ഇതാണ് " തമോഗര്‍ത്തങ്ങള്‍ വികിരണം പുറത്തു വിടുന്നു എന്ന കണ്ടെത്തലാണ് അധിക ഭൗതിക ശാസ്ത്രകാരന്മാരുടെയും അഭിപ്രായത്തില്‍ ഹോകിങ്ങിന്റെ ഏറ്റവും പ്രധാന സംഭാവന എന്നാണു ഞാന്‍ കരുതുന്നത് (3) ഈ തമോ ഗർത്ത വികിരണങ്ങളാണ് പിന്നീട് ഹോക്കിങ് വികിരണം എന്ന പേരിൽ അറിയപ്പെട്ടത്.

ഇതാണ് ഹോക്കിങ്ങിന്റെ ജീവിതത്തിലെ ഏവർക്കും അറിയുന്ന ദീപ്ത വശം.
എന്നാൽ അദ്ദേഹത്തിന്‍റെ  മറ്റു ചില സംഭാവനകള്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയോ, ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല.ഏതൊക്കെയാണ് ആ സംഭാവനകള്‍? വിവിധ ശാസ്ത്ര മേഘലകളില്‍ ഹോകിങ്ങിനെക്കാള്‍ പ്രാഗത്ഭ്യം തെളിയിച്ച അനേകം ഭൗതിക ശാസ്ത്ര കാരന്മാര്‍ ഉണ്ടായിരിക്കെ എന്ത് കൊണ്ടാണ് ഹോകിങ്ങിനു മാത്രം വര്‍ധിച്ച മാധ്യമ ശ്രദ്ധ കിട്ടിയത്.?

ഹോക്കിങ്ങും അതിഭൗതിക ശാസ്ത്രവും( metaphysics) 

2010-ല്‍ പ്രസിദ്ധീകരിച്ച The Grand Design ( മഹത്തായ രൂപകൽപന) എന്ന കൃതിയുടെ തുടക്കത്തിൽ ഹോക്കിങ് പറയുന്നു " അസ്തിത്വ സംബന്ധിയായ അന്വേഷണങ്ങളൊക്കെ തത്വ ജ്ഞാന( Philosophy)ത്തിന്റെ വിഷയമായിരുന്നു. എന്നാൽ തത്വ ജ്ഞാനം മരിച്ചു കഴിഞ്ഞു)." ( 4)

നാസ്തിക ചിന്തയിൽ അധിഷ്ഠിതമായിരുന്നു ആദ്ദേഹത്തിന്റെ പ്രപഞ്ച ദർശനം. ഹോക്കിങ് എഴുതുന്നു :" ഗുരുത്വാആകർഷണം മുതലായ നിയമങ്ങൾ ഉള്ളത് കൊണ്ട്  പ്രപഞ്ചത്തിനു ശൂന്യതയിൽ നിന്ന് സ്വയം സൃഷ്ടിക്കാൻ കഴിയും......." "..............പ്രപഞ്ചത്തിന്റെ ഉല്പത്തിക്ക് , തിരി തെളിച്ചു തുടക്കം കുറിക്കാൻ ഒരു ദൈവത്തിന്റെ അനിവാര്യതയൊന്നുമില്ല....." (5)
പിന്നീട് ഒരു  പ്രഭാഷണത്തിൽ, ഗുരുത്വാകർഷണ ശക്തി എങ്ങനെയാണ് ഇല്ലായ്മയിൽ നിന്ന് പ്രപഞ്ച സൃഷ്ടി നടത്തുക എന്ന് അദ്ദേഹം വിശദീകരിച്ചു.പക്ഷെ അത് ഭൗതിക ശാസ്ത്ര കാരന്മാരുടെ പക്ഷത്തു നിന്ന്  വലിയ വിമർശനം ഏറ്റു വാങ്ങി.ആ പ്രഭാഷണം അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യുന്നതിലാണ് അത് കലാശിച്ചത്.......(6) അന്ന് മുതൽ, അദ്ദേഹത്തിന്റെ തത്വ  ശാസ്ത്ര പരവും, അഭൗതിക ശാസ്ത്രപരവുമായ അഭിപ്രായങ്ങൾ എന്നും വിവാദ വിഷയമായിരുന്നു.ഹോകിങ്ങിന്റെ പ്രധാനപ്പെട്ട തത്വ ശാസ്ത്ര നിരീക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കുന്നത് കൌതുക കരമായിരിക്കും.പ്രപഞ്ചത്തിനു സ്വയം സൃഷ്ടിക്കാൻ കഴിയും എന്ന ഹോക്കിങ് സിദ്ധാന്തത്തിന്റെ സാധുത എത്രത്തോളമാണ്? അദ്ദേഹം എത്തിച്ചേർന്ന നാസ്തിക ദർശനത്തിന്റെ വിശ്വാസ്യത എത്രയാണ്?

ശാസ്ത്രം എല്ലാത്തിനുമുള്ള ഉത്തരമല്ല.
'' ശരിക്കും ഹോക്കിങ്ങിന്റെ തത്വ ശാസ്ത്രമാണ് നാം ചർച്ച ചെയ്യേണ്ടത്.അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ശാസ്ത്ര ലോകത്തെ ഏറ്റവും മികച്ചതായാണ് കരുതപ്പെടുന്നത്.യഥാർത്ഥത്തിൽ, ജ്ഞാനത്തിന്റെ ഒരേയൊരു വഴിയാണ് ശാസ്ത്രം എന്ന വിശ്വാസം അസംബന്ധമാണ്. ഇത് ഏറ്റവും അപകടകരമായ അസംബന്ധമാണ് എന്നാണു ഞാൻ കരുതുന്നത്......"( പ്രൊഫ: റസ്സൽ സ്ഥാനാർഡ്- ബ്രിട്ടീഷ് ഓപ്പൺ യൂണിവേഴ്സിറ്റി) (7)

അനാദി കാലം മുതൽ മനുഷ്യ ധിഷണയെ അസ്വസ്ഥമാക്കുന്ന അതെ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഹോക്കിങ് തന്റെ ഗ്രൻഥം തുടങ്ങുന്നത്: പ്രപഞ്ചത്തിനു ഒരു സൃഷ്ടാവിന്റെ ആവശ്യം ഉണ്ടോ?    നമ്മുടെ അസ്തിത്വത്തിന്റെ അർഥം എന്ത്? (8) ഭൗതിക ശാസ്ത്രത്തിന്റേതു മാത്രമായ മാർഗങ്ങളിലൂടെ പ്രസ്തുത ചോദ്യങ്ങൾക്കു ഉത്തരം  കണ്ടെത്താനാണ് പുസ്തകത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ അദ്ദേഹം ശ്രമിക്കുന്നത്.

എന്നാൽ നോബൽ സമ്മാനം നേടിയ ജീവ ശാസ്ത്രജ്ഞനായ, പീറ്റർ മെഡാവർ( peter medawar) പറയുന്നത്, ഹോക്കിങ്ങിനു ഈ വിഷയത്തിൽ അബദ്ധം പറ്റി എന്നാണു. മേല്പറഞ്ഞ ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താൻ ശാസ്ത്ര പരീക്ഷണം മാത്രം ആശ്രയിച്ചു എന്നത് ഹോക്കിങ്ങിനു പറ്റിയ വലിയ പിഴവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. Advice to a Young Scientist എന്ന പുസ്തകത്തിൽ അദ്ദേഹം എഴുതുന്നു :തന്റെയും, ശാസ്ത്രത്തിന്റെയും മഹത്വം തകർക്കാൻ ഒരു ശാസ്ത്രജ്ഞന്റെ മുന്നിലുള്ള ഏറ്റവും എളുപ്പ വഴി ,പരീക്ഷണാത്മക ശാസ്ത്രത്തിനു എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം അറിയാം,അല്ലെങ്കിൽ ഭാവിയിൽ അങ്ങനെ അറിയാൻ കഴിയും





















Monday, 20 January 2014

.ജീവിതം...

രണ്ടു കരച്ചിലുകള്‍ക്കിടയില്‍,
നീണ്ടു കിടക്കുന്ന ഒരു നേര്‍ രേഖ.
ആദ്യം നമ്മള്‍ കരഞ്ഞു കൊണ്ട് വരും,
പോകുമ്പോള്‍ മറ്റുള്ളവരും.

ആദ്യാക്ഷരം

ലീലാമ്മ സാറാണ് എഴുതിച്ചത്,

വലതു കയ്യുടെ ചൂണ്ടു വിരല്‍ പിടിച്ചു 

തറയിലിട്ട വെറും മണ്ണില്‍,ഹരി...ശ്രീ..

ചുണ്ടില്‍ ചിണുങ്ങി നിന്ന വിതുമ്പലിനും

കണ്കോനില്‍ തുളിമ്പുനിന്ന കണ്ണ് നീരിനും ഇടയില്‍

എങ്ങിനെയോ ഞെങ്ങി ഞെരുങ്ങി കടന്നു പോയ ശിഥില ശബ്ദങ്ങള്‍...

പിന്നെ അലിഫ് ബായും,എ ബി സി ടിയും കടന്നു,

പടര്‍ന്നു കേറിയ ഒരു മുല്ല വള്ളിയുടെ വിത്തായിരുന്നു 

തല നീട്ടാന്‍ വെമ്പിയത് എന്ന് അന്നരിഞ്ഞിരുന്നുവോ?

പ്രിയ തമ

ഹവ്വ സ്വര്‍ഗത്തിലെ മരചോട്ടിലിരുന്നു 
ആദമിനോട് കിന്നാരം പറഞ്ഞു.
 സ്വര്‍ഗത്തിലെ കിളികളും,മൃഗങ്ങളും 
അസൂയ മൂത്ത് ബഹളം വച്ചു.
പക്ഷെ പുഴകള്‍ പാതസരം കിലുക്കിയും 
കാറ്റ് മൃതുവായ് തലോടിയും കൂടെ ചേര്‍ന്നു.
ഹവ്വ ആദമിന്റെ കൈ പിടിച്ചു,
പുഴക്കരയിലൂടെ ശാന്തിയുടെ അനന്തതയിലേക്ക് യാത്ര ചെയ്തു.
ലോകം ബഹള മായ മാകുമ്പോള്‍ ശാന്തിയുടെ ദൂതുമായ്‌ 
ഒരു മൃത് മാന്ത ഹാസത്തോടെ 
വെളിച്ചത്തിന്റെ ലോകത്തേക്ക് കൈ പിടിച്ചു കൊണ്ട് പോകുന്നവലാണ് പ്രിയ തമ.

ഒരു ദര്‍ശനം ഹിംസയുടെ എസ് കത്തിയായ് ഖനീഭവിച്ചു പോയപ്പോള്‍

അന്നതൊരു പ്രതീക്ഷയായിരുന്നു,
തകര്‍ന്ന നിലങ്ങളില്‍ ജീവന്റെ പുതിയ തുടിപ്പായി.........
ഇരുണ്ട മാനത്ത് ,ഉദിച്ചുയര്‍ന്ന രക്ത താരകമായ് ........
ശിഥില സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയുടെ പുതിയ ചക്രവാളമായ് .........
മാനവ ചരിതത്തിന് വേഗം പകര്‍ന്ന രഥ  ചക്രമായ് .....
മാനവികതയുടെ ഭാവി മുല്ലപ്പൂവിന്റെ സുഗന്ധവും,
ആകാശ നീലിമയുടെ ശാന്തതയും സ്വപ്നം കണ്ടു ,
കോടി മനസ്സുകളുടെ പ്രലോഭനമായ് ഹരം കൊള്ളിച്ചു.......
കിഴക്കും,പടിഞ്ഞാറും നവലോകത്തിന്റെ നിറ  സ്വപ്നങ്ങള്‍ക്ക്
കമ്യുണിസത്തിന്റെ രക്ത ചന്ദനത്തിന്റെ വര്ണം കൊണ്ട്  കുറി വരഞ്ഞു....
ചരിത്രത്തിന്റെ രഥ ചക്രം പിന്നെയുമുരുണ്ടപ്പോള്‍ ,
വിപ്ലവത്തിന്റെ ഹിംസ,ഹിംസയുടെ വിപ്ലവത്തിന് വഴിമാറി.......
വോല്ഗയുടെയുടെയും,യാങ്ക്റ്റി സിയുടെയും സ്വച്വ പ്രവാഹത്തില്‍,
കുംകുമത്തിന്റെ രക്ത ച്ചവി പടര്‍ന്നു.
ചിലിയില്‍ വിപ്ലവത്തിന്റെ സ്വപ്നങ്ങള്‍ക്ക് ,
സഹസ്രങ്ങളുടെ തലയോടുകള്‍ കൊണ്ട് അടിത്തറ ശക്തമാക്കി........
പിന്നെ ഹിംസയുടെ പുതിയ പുഷ്പങ്ങള്‍  തുടരെ വിരിയിക്കാന്‍ ‍,
ഫാസിസം,നാസിസം എന്നിവയ്ക്കൊപ്പം വിശ്വ ദര്‍ശന ചരിത്രത്തിലെ
ഒരു വിഷ വൃക്ഷമായ് ഒരു ദര്‍ശനം കൂടി.......
മാര്‍ക്സിന്റെ വിപ്ലവ സ്വപ്‌നങ്ങള്‍ എന്നാണ് കേരളത്തിലും ,
ഹിമ്സയുടെത് മാത്രമായ ഒരു എസ് കത്തിയായ്  ഖനീഭവിച്ചു പോയത്....
അന്യന്റെ വാക്കുകള്‍ സംഗീതമായ് കേള്‍ക്കുന്ന കാലത്തെ കുറിച്ച് വാചാലമായ
മഹാമാനീഷികളുടെ സാന്നിധ്യ സമ്പന്നതയില്‍ എങ്ങനെ പച്ച മാംസത്തിന്റെ
ഹൃസ്വ വൃത്തത്തില്‍ അന്പതിയോന്നു വെട്ടു വെട്ടാന്‍ ഹിംസ ഉറഞ്ഞുകൂടി-ഇര ഒരു മൃഗമല്ലാതിരുന്നിട്ടും?

മുല്ലപ്പൂവിന്റെ മണം കുട്ടിക്കാലം മുതലേ ,
എനിക്കൊരു പ്രലോഭനമാണ്‌............
കുട്ടിക്കാലത്ത് മൂത്ത പെങ്ങള്‍ നട്ടുവളര്‍ത്തിയ ,
ഒരു മുല്ലവള്ളിയുണ്ടായിരുന്നു മുറ്റ ത്തു.
ചില പൌര്‍ണമി രാവുകളില്‍ അതിന്റെ മണം ,
നിലാവില്‍ വിലയം പ്രാപിക്കുമ്പോള്‍,
സുഗന്ധത്തിന്റെ ഒരു ദര്‍ശന സൌന്തര്യം എന്നെ പുല്കിയിരുന്നു.
എന്നാല്‍ മുല്ലപ്പൂവിനു ഒരു ചരിത്രമുണ്ടെന്നും
അതിന്റെ മണത്തിന്  ഒരു ചരിത്രം തന്നെ സ്രിഷ്ടിക്കാനാവുമെന്നും  അറിയാന്‍  ഇത്രയും
വൈകിപ്പോയി .
ആ വിജനമായ തെരുവില്‍ കത്തിയമര്‍ന്ന ബൂ അസീസിയുടെ ശരീരത്തില്‍ നിന്നും പടര്‍ന്ന
തീ നാളതിനും മുള്ളപ്പൂമനമായിരുന്നെന്നു പിന്നീടറിഞ്ഞു........
അപ്പോഴേക്കും പിരമിഡിന്റെ നാട്ടില്‍ സ്വാതന്ത്ര്യത്തിന്റെ മൈതാനത് ഒരായിരം മുല്ലചെടികള്‍
പെട്ടെന്ന് തഴച്ചു വന്നു.
പിന്നെ ദേശാന്തരങ്ങളെ കടന്നു വന്നു ആ മണം അങ്ങനെ പരന്നു കൊണ്ടേ യിരുന്നു.
സുഗന്ധം ഒരു സ്വച്ച ഗുണമാണ് .
അതിനൊപ്പം ശാന്തതയുണ്ടാകും .
എങ്ങനെയാനത് വിപ്ലവത്തിന്റെ രൌദ്ര ഭാവം കൈകൊണ്ടത്‌?
  ഏകാധിപത്യത്തിന്റെ ആധുനിക രൂപ ഭേദങ്ങള്‍ ചരിത്രത്തെ ഖനീഭവിപ്പിച്ചപ്പോള്‍............
മുല്ല  പൂക്കല്‍ക്കുപോലും രൌദ്രമാകേണ്ടി വന്നു.

കടല്‍

നീലിമയുടെ അഗാധതയില്‍
തല പൂഴ്ത്തി ,
ഏതോ ഒരു സത്യം വിളിച്ചു പറയാനുള്ള
തലമുറ കളാ യുള്ള  അസ്വസ്ഥത.
ഏതോ ഒരു സത്യം ഉള്ളിലെവിടെയോ
ഉടക്കി കിടക്കുന്നുണ്ട്.
പറയാനായി വന്നു പാറയില്‍ ചുണ്ട് ചേര്‍ക്കുമ്പോള്‍
ഒരു പിന്‍വിളി.
ഇടക്കൊക്കെ മനസ്സ് പതറി പ്പോകുംപോള്‍
തലയൊന്നു കുടഞ്ഞു എഴുന്നേറ്റു നിന്ന് നെടുവീര്‍പ്പിടും
അപ്പോള്‍ ആയിരം വെള്ള മുടി ചാര്‍ത്തുകള്‍
കാറ്റിലുലഞ്ഞു കരയെ തലോടും.