Monday, 20 January 2014

വസന്ത മുദ്ര.

മിസ്രില്‍ നിന്ന്  വീശിയ
കാറ്റിനു ഈ ഉഷ്ണത്തിലും  ഇന്ന് കുളിരായിരുന്നു....
നീലിന്റെ പാതസരത്തിന് പതിവിലുമേറെ മുഴക്കം.
പിരമിടുനുള്ളില്‍ ഫറവോന്റെ അസ്ഥികൂടം ഞെരിഞ്ഞമര്‍ന്നു.
രക്ത സാക്ഷികളുടെ ചോര തുള്ളികള്‍
നക്ഷത്രങ്ങളായ് മാനതുയര്‍ന്നു ഭൂമിയിലേക്ക്‌
സുവര്‍ണ്ണ മിഴിനീര്‍ തൂകി ....
ഫലസ്തീനിലെ ഒലിവു ചില്ലകളില്‍ വീണ്ടും,
കുഞ്ഞിക്കുരുവികള്‍ ആഹ്ലാദ ഗീതം മുഴക്കി.
തുനീസ്യയിലെ പൂന്തോപ്പുകളില്‍ വീണ്ടും
ഒരായിരം മുല്ലപ്പൂക്കള്‍ ഒന്നിച്ചു വിടര്‍ന്നു .............
സഹാറയുടെ തൊണ്ടയിലെവിടെയോ കുടിങ്ങിക്കിടന്ന
ആ മരുക്കാറ്റ് മുകളിലേക്കുയര്‍ന്നു
ചരിത്രത്തിന്റെ പുതിയ ചലനങ്ങള്‍ക്ക് വേഗം പകരാന്‍
കാലം നിശ്ചലമായ ഏതോ ഇടത്തേക്ക് വീണ്ടും ഉഴറിപ്പോയി .
കൈറോയില്‍ വെടിയേറ്റ്‌ വീണ ബന്നയുടെ സ്വപ്‌നങ്ങള്‍
മിസ്രില്‍ പ്രേസിടെന്റിറെ കൊട്ടാരം കയറി.........
ചൊല്ലാം നമുക്ക് ആയിരം കണ്ടങ്ങളാല്‍...........
അല്‍ഹംദുലില്ലാഹി ..അല്ലാഹു അക്ബര്‍......
24/06/2012(ഈജിപ്ഷന്‍ ഇലക്ഷനില്‍ മുരസി വിജയിച്ചപ്പോള്‍ എഴുതിയത്)

No comments:

Post a Comment